Thursday, June 21, 2012

ഹാരിപോട്ടറിന്‌ എതിരാളി...!


ഈ വാര്‍ത്ത കേട്ടാല്‍ വായന മരിച്ചെന്ന്‌ എങ്ങിനെ പറയാനാകും. ബ്രിട്ടനിലെ പുസ്‌തക പ്രേമികളില്‍ ഇപ്പോള്‍ സംസാരവിഷയം ചൂടന്‍ വിഷയം കൈകാര്യം ചെയ്യുന്ന ഫിഫ്‌റ്റി ഷേഡ്‌സ് ഓഫ്‌ ഗ്രേയാണ്‌. യുകെയിലെ പേപ്പര്‍ബാക്ക്‌ ഹിറ്റ്‌ ചാര്‍ട്ടില്‍ ആറാഴ്‌ചയായി ഒന്നാമതാണ്‌ പുസ്‌തകം. ഒമ്പതാഴ്‌ചയായി ബെസ്‌റ്റ് സെല്ലറുമാണ്‌.

ഒരാഴ്‌ച നടന്ന വില്‍പ്പന കാര്യത്തില്‍ റെക്കോഡ്‌ മറികടന്ന പുസ്‌തകം ഏഴ്‌ ദിവസം കൊണ്ട്‌ വില്‍പ്പന നടത്തിയത്‌ 100,000 കോപ്പികള്‍. അതായത്‌ ബ്രിട്ടനില്‍ ഇതുവരെ റെക്കോഡ്‌ നില നിര്‍ത്തിയിരുന്ന ഹാരിപോട്ടറിനേയും ട്വിലൈറ്റ്‌ സീരീസിനേയും മറികടന്ന്‌ മുന്നേറിയത്രേ. മൂന്ന്‌ പരമ്പരയായ പുസ്‌തകങ്ങള്‍ ഒന്നര മാസമായി ഹിറ്റ്‌ ചാര്‍ട്ടില്‍ ആദ്യ മൂന്ന്‌ സ്‌ഥാനങ്ങള്‍ അലങ്കരിക്കുകയാണ്‌.

പുസ്‌തകപ്രേമികള്‍ ഏറ്റെടുത്ത 19 കാരിയുടേയും ധനികനായ ഒരു വയോധികന്റേയും അസാധാരണ പ്രണയം ഇതിനകം ഹോളിവുഡ്‌ സിനിമാക്കാരുടേയും ശ്രദ്ധയെ ആകര്‍ഷിച്ചിട്ടുണ്ട്‌. നോവല്‍ സൃഷ്‌ടാവ്‌ ഇ എല്‍ ജെയിംസ്‌ എന്ന തൂലികാ നാമത്തില്‍ 49 കാരനായ എറികാമിച്ചലുമായി 6.3 മില്യണ്‍ ഡോളറിന്‌ എഴുത്തു കാരനുമായി ചില സിനിമാക്കാര്‍ കരാറിലും എത്തിയെന്നാണ്‌ കേള്‍ക്കുന്നത്‌. 

No comments:

Post a Comment